Wednesday, November 28, 2007

നമ്മുടെ പ്രണയം

വേനലിലെ കുളിര്‍മ-
ശിശിരകാലത്തിലെ ചൂട്‌-
മഴക്കാലത്തെ വെയില്‍-
നിന്‍ സ്നേഹം.

ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെപ്പച്ച-
കണ്ണുള്ളവനു കണ്ണിണ്റ്റെ വിലയറിയില്ല-
മനുഷ്യനിലെ മൃഗം-
എണ്റ്റെ മനസ്‌.

പൊട്ടിയ ചില്ലു പാത്രം-
തകര്‍ന്ന വെണ്ണക്കല്‍ ശില്‍പം-
പിഞ്ഞിപ്പോയ പട്ടു വസ്‌ത്രം-
നമ്മുടെ പ്രണയം.

ചരടു പോയ പട്ടം-
വറ്റി വരണ്ട പുഴ-
എണ്ണയില്ലാത്ത ദീപം-
എണ്റ്റെ ജീവിതം.

Sunday, November 25, 2007

രാഷ്ട്റീയം

രാഷ്ട്റത്തിനായ്‌ നാം തുടങ്ങിയീ രാഷ്ട്റീയം-
രാഷ്ട്റങ്ങള്‍ നിര്‍മ്മിച്ചു പാലിച്ചു രാഷ്ട്റീയം.
സാമ്രാജ്യ കോയ്മയെ തച്ചു തകര്‍ക്കുവാന്‍-
കാലിലെ ചങ്ങലകള്‍ പൊട്ടിച്ചെറിയുവാന്‍-
വേണ്ടി നാം പണ്ടു തുടങ്ങിയീ രാഷ്ട്റീയം.
സംവത്സരങ്ങള്‍ കൊഴിഞ്ഞു തീറ്‍ന്നീടവെ-
'സ്വാതന്ത്ര്യം' സപ്തതിയിലേക്കു മുന്നേറവേ-
പല പാര്‍ട്ടികള്‍ പല കൊടിക്കൂറകള്‍-
പിന്നെ അത്യന്ത ഭിന്നമാം ആശയധാരകള്‍.
അധികാരം എന്നൊരാ മധു ചഷകത്തിനായ്‌-
ആത്മാവിനെ പോലും പണയമായ്‌ നല്‍കുവോര്‍.
ശുഭ്റവസ്ത്രാങ്കിതര്‍ നിര്‍മ്മല മാനസറ്‍-
ജീവിതം തന്നെ പരീക്ഷണമാക്കിയോറ്‍.
തീറ്‍ത്തൊരാ വഴികളെ പങ്കിലമാക്കുവാന്‍
പിന്‍ഗാമികള്‍ ചിലറ്‍ ശ്രമിക്കുന്ന കാഴ്ചകള്‍
പൊതുജനം നോക്കി ചിരിക്കുന്ന വേളയില്‍
തങ്ങളെ ഭരിക്കുവാന്‍ ജനങ്ങള്‍-
തിരഞ്ഞെടുത്തധികാര സോപാനമേറ്റിയിരുത്തിയോര്‍ -
നാടിനെ വില്‍ക്കുവാന്‍ കോഴ വാങ്ങീടുവാന്‍
വാണിഭം കൂട്ടുവാന്‍ കാലുമാറീടുവാന്‍
തങ്ങളില്‍ തങ്ങളില്‍ മത്സരിച്ചീടവേ-
മന്ത്റിമാര്‍ തന്ത്റ വിശാരദരാകവേ-
തന്ത്റി മന്ത്റിയെപ്പോലും കടത്തിവെട്ടീടവേ-
വാമൊഴി വഴക്കങ്ങള്‍ ഭരണിപ്പാട്ടിനെ വെല്ലവേ-
ഒരു പുനര്‍വിചിന്തനം നടത്തുവാന്‍ കാലമായി-
എന്നൊരു ചിന്ത മനസില്‍ നിറയവേ-
ചോദിക്കുവാനായി തുടിക്കുന്നിതെന്‍ മനം-
പാര്‍ട്ടികള്‍ പൊതുജന നന്‍മയ്ക്കായിത്തീര്‍ത്തതോ... ?
പൊതുജനം പാര്‍ട്ടി വളര്‍ത്തുവാന്‍ ജനിച്ചതോ.... ?

കാര്യവിചാരം

പുസ്തകമെഴുതി കഞ്ഞി കുടിച്ചു കഴിയുന്ന സാഹിത്യ പ്രവരന്‍മാരുടെ കഞ്ഞിയില്‍ മണ്ണിടെണ്ട എന്നുള്ള സദൂദേശത്തിനാലും. ഇന്നത്തെ അത്യന്താധുനിക യുവത്വത്തിണ്റ്റെ ഇണ്റ്റര്‍നെറ്റധിഷ്തിത ഭാവനയെ അതിണ്റ്റെ വിശ്വരൂപത്തില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഗുണ്ടര്‍ട്ടു സായ്‌വിണ്റ്റെ അച്ചടി മീഡിയക്കു കഴിയില്ല; അതിനു കമ്പൂട്ടര്‍ എന്ന മള്‍ട്ടിമീഡിയന്‍ തന്നെ വേണം എന്നുള്ളതിനാലും ഈ ബ്ളൊഗോസ്ഫിയറിണ്റ്റെ 'പരസ്പരബന്ധിതവലയില്‍' ഞെരുങ്ങി കഴിയുന്ന എല്ലാ ബ്ളോഗന്‍മാര്‍ക്കും ബ്ളോഗികള്‍ക്കും എണ്റ്റെ... മൌസ്ക്കാരം.. സ്ക്രാപ്പിയും, ചാറ്റിയും കാലം കഴിക്കുന്നതിനിടയില്‍ തങ്ങളുടെ മനസിണ്റ്റെ എക്സ്പ്ളോററില്‍ തെളിയുന്ന ആശയങ്ങളെ ബ്ളോഗിലൂടെ പ്രകാശനം ചെയ്യാന്‍ സമയം കണ്ടെത്തുന്ന മഹാമനസ്കതയെ പ്രോത്സാഹിപ്പിക്കാനായി ഒരു 'കേരള ബ്ബ്ലോഗന്‍' , ' കേരള ബ്ളോഗി ' അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഗവണ്‍മെണ്റ്റിനോടു ശുപാര്‍ശ ചെയ്യുന്ന കാര്യം ആലോചിക്കേണ്ടതാണെന്ന് ഒരഭിപ്രായം എനിക്കുണ്ട്‌.

(ശേഷം പിന്നെ...... )

Sunday, November 4, 2007

സ്വപ്നം

സ്വപ്നം മധുര സ്വപ്നം
എന്‍ മനസില്‍ മധുര സ്വപ്നം.
സ്വപ്നം കാണാനെന്തു രസം..
സ്വപ്നം തീര്‍ന്നാലൊ കഷ്ടം.
എങ്ങു നിന്നെത്തുന്നതീ സ്വപ്നം ?
എങ്ങീനെ മായുന്നതീ സ്വപ്നം ?
എന്തിനു വേണ്ടിയതീ സ്വപ്നം ?
എന്തു നല്‍കുന്നുവതീ സ്വപ്നം ?
എന്തിണ്റ്റെ സൂചനയീ സ്വപ്നം ?
എന്തിണ്റ്റെ ബാക്കിയതീ സ്വപ്നം
ആര്‍ക്കായി വിടരുവതീ സ്വപ്നം ?
എപ്പൊഴെത്തുന്നുവതീ സ്വപ്നം ?

Thursday, October 18, 2007

ജീവിതം

ഒരു നീണ്ട പാതയാണെണ്റ്റെ ജീവിതം.
ആ പാതയുടെ തുടക്കമാകുന്നു - ജനനം.
ആ പാതയിലെ മുള്ളുകള്‍ - ദുഖങ്ങള്‍.
ആ പാതയിലെ പുഷ്പങ്ങള്‍ - സുഖങ്ങള്‍.
ആ പാതയിലെ തണല്‍ മരങ്ങള്‍ - സുഹ്ര്‍ത്തുക്കള്‍.
ആ പാതയിലെ കുറുക്കുവഴികള്‍ - ദുര്‍ലഭ ഭാഗ്യങ്ങള്‍.
ആ പാതയിലെ കയറ്റങ്ങള്‍ - ജീവിത ലക്ഷ്യങ്ങള്‍.
ആ പാതയിലെ കവലകള്‍ - ജീവിത വഴിതിരിവുകള്‍.
ഒടുവിലാ പാതയുടെ അന്ത്യമൊ - മരണവും.

Wednesday, October 17, 2007

വസന്തം

ഇനിയും വസന്തം വരുമോ എന്‍ നിനവുകളില്‍
അറിയില്ലെനിക്കതെന്നാകുമെന്ന്‌-
ദാഹാര്‍ത്തമാമൊരു വേഴാംബലെന്ന പോല്
‍ഞാനതിന്നായ്‌ തപം ചെയ്തിടുന്നു.

സുന്ദര സ്വപ്നങ്ങളാല്‍ നിറഞ്ഞുള്ളതാം-
പോയ വസന്തത്തിന്നൊര്‍മകള്‍.
ഓര്‍മകളിലാ വസന്തത്തിണ്റ്റെ മാധുര്യം
എന്നില്‍ പ്രതീക്ഷകളേറ്റിടുന്നു

ഓരൊ ദിനവും പുലരുവാനായി-
പുലര്‍ന്നീടില്‍ അസ്തമിക്കാതിരിക്കാനായി
എത്ര ഞാന്‍ അശിച്ചിരുന്നിതെന്നൊ.
എങ്കിലും ഓരൊ വസന്തവും എന്നുള്ളി
ല്‍വിദൂര വിഷാദമുണര്‍ത്തിടുന്നു.
കാരണമേതു വസന്തവും കഴിയുമെന്നും
വീണ്ടുമാ ശിശിരം വന്നെത്തുമെന്നും
എന്നുള്ളിലാരൊ മന്ത്രിച്ചിടുന്നു.

എങ്കിലും അല്‍പായുസ്സായിടാമെങ്കിലും -
ഇനിയുമാ വസന്തം വരുമെന്നു നിനച്ചു ഞന്‍-
ഓരൊ ദിനവും കഴിച്ചിടുന്നു.

ഇനിയും വസന്തം വരുമോ എന്‍ നിനവുകളില്
‍അറിയില്ലെനിക്കതെന്നാകുമെന്ന്...

Monday, May 7, 2007

തെറ്റും ശരിയും

ഏന്താണു തെറ്റ്‌ ഏന്താണു ശരിയത്‌
ആരുണ്ടെനിക്കിന്നൊരുത്തരമേകുവാന്‍
തെറ്റും ശരിയും എന്നുണ്ടായി ?
തെറ്റും ശരിയും ആരുണ്ടാക്കി ?
തെറ്റും ശരിയും ഏന്തിനായി ?
ആരെനിക്കാരെനിക്കുത്തരമേകിടും
ഏതു തെറ്റേതു ശരി എന്നുള്ള ചിന്തയില്‍
കാലം വ്രഥാ ഞാന്‍ കളഞ്ഞിദുമ്പോള്‍
ശരികള്‍ തെറ്റായും തെറ്റുകള്‍ ശരിയായും
വേഷപ്പകര്‍ച്ച നടത്തിടുമ്പോള്‍।
തെറ്റുകള്‍ എന്നു ഞാന്‍ ഒരുകാലം തീര്‍പ്പവ
ശരികളായി എന്‍ വാഴ്‌വില്‍ വന്നീടവെ
ശരികളെന്നെല്ലാരും ചൊല്ലുന്ന കാര്യങ്ങള്‍
ശരികളാണെന്നതില്‍ സംശയമുദിക്കവെ

ഒരു മാര്‍ഗ ദര്‍ശനം തേടുവാനായി ഞാന്
‍ചുറ്റും പകപ്പില്‍ തിരഞ്ഞീടവെ॥
കാണുന്നു മുന്നിലായി ഒരു നൂറു വീഥികള്‍
പല മഹാരഥര്‍ തന്‍ കാലടിപ്പാടുകള്‍
എണ്ണിയാല്‍ തീരാത്ത പുസ്തകക്കാടുകള്‍
പല വഴികളോതും വിചാരധാരകള്‍
മതങ്ങള്‍ തന്‍ ആദര്‍ശ സംഹിതകള്‍

എങ്കിലും അതൊന്നുമെന്‍ മനസിന്‍ വ്യഥകളെ
ഒതുക്കുവാന്‍ ഒട്ടും തുണച്ചതില്ല
ഒരു വഴിയില്‍ ശരിയെന്നൊതുന്ന കാര്യത്തെ
തെറ്റെന്നു കണ്ടു വെറുക്കുന്നു മറ്റൊരാള്‍।
ശരികളെ തെറ്റില്‍നിന്നിഴ പിരിച്ചീടുവാന്‍ ഒ
രു പാഴ്‌ ശ്രമം ഞാന്‍ നടത്തീടവെ
ഒരുവന്‍മരത്തിന്‍ പിണഞ്ഞതാം വേരുകള്‍ പോല്
‍കെട്ടുപിണഞ്ഞല്ലൊ കാണ്‍മതപ്പോള്‍।
ഒടുവില്‍ എന്‍ വ്യര്‍ത്ഥമാം ചിന്തകളൊതുക്കിയെന്‍
മനസിനെ ശാന്തമായി നിര്‍ത്തീടവെ-
തെറ്റിതു ശരിയതെന്നുള്ള മുന്‍വിധികളെ
ഒരു മണ്‍കുടത്തിലടച്ചീടവെ-
കാണുവാനാകുന്നു കാര്യങ്ങളെ
എന്‍ സ്വന്തമാം ഒരു നവ വീക്ഷണതില്‍

മഴ

ഉരുകുന്ന വേനലിന്‍ നെഞ്ചിലേക്കൊരു -
സ്വാന്തന സ്പര്‍ശമായി എത്തുന്നു നീ പുതുമഴ
പേമാരിയായി വറുതിയുടെ കെടുതിയുടെ
നീണ്ട ദിനങ്ങള്‍ നല്‍കുന്നു നീ വര്‍ഷകാല മഴ
വര്‍ഷകാലത്തിന്‍ അന്ത്യം കുറിക്കുവാന്‍
ഒരു വെടിക്കെട്ടുമായി എത്തുന്നു നീ, തുലാമഴ
വീണ്ടും കരുത്താര്‍ന്നു നിറയുന്ന വേനലില്‍
ഒരു കുളിറ്‍ സ്വപ്നമായി എത്തുന്നു നീ, വേനല്‍ മഴ

Thursday, April 19, 2007

നിഴല്‍

അറിയില്ലെനിക്കു നീ അരെന്ന്‌, ഏങ്കിലും
അറിയാം ഏനിക്കു നാം ചിരപരിചിതര്‍
അറിയില്ലെനിക്കു നീ അരെന്ന്‌, എങ്കിലും
അറിയാം എനിക്കു നീ എന്‍ സ്വന്തമെന്ന്‌
അറിയില്ലെനിക്കു നീ അരെന്ന്‌, എങ്കിലും
അറിയാം എനിക്കു നീ എന്‍ കൂടെയെന്ന്‌
അറിയില്ലെനിക്കു നീ അരെന്ന്‌, എങ്കിലും
അറിയാം എനിക്കു നീ എന്‍ സഹചരിയെന്ന്‌
അറിയില്ലെനിക്കു നീ അരെന്ന്‌, എങ്കിലും അറിയാം
എനിക്കു മൌനം നിന്‍ ഭൂഷയെന്ന്‌
ഒടുവില്‍ അറിയുന്നു ഞാന്‍, നീ എന്‍ നിഴലെന്ന്‌